തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങൾ തള്ളി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പദ്ധതിയെക്കുറിച്ച് ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സർക്കാരും യുഡിഎഫും ഔദ്യോഗിക നിലപാട് അറിയിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുൻ എൽഡിഎഫ് സർക്കാരാണെന്നും, അതിൽ നിന്ന് പിന്മാറാനാകുമോയെന്ന കാര്യം ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായം നഷ്ടപ്പെടാതിരിക്കാനാണ് അന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന നിലപാടാണ് നിയമസഭയിൽ മുൻ സർക്കാർ വ്യക്തമാക്കിയിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ കേരളത്തിന്റെ പാഠ്യപദ്ധതിയിലോ സ്കൂളുകളുടെ തിരഞ്ഞെടുപ്പിലോ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്തരമൊരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ അന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
