കോഴിക്കോട്: കുറ്റ്യാടിയിലെ പുതുയുഗ യാത്രാ വേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംപിയും മറ്റ് നേതാക്കളും തമ്മിലുണ്ടായ പിടിവലിയില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഷാഫിയ്ക്ക് തോന്നിയ അസ്വസ്ഥത സ്വാഭാവികമാണെന്നും എന്നാല്‍ അത് പ്രകടിപ്പിച്ചപ്പോള്‍ അവധാനത കുറവുണ്ടായി എന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രസംഗിക്കാന്‍ കഴിയാത്തതില്‍ ഷാഫിക്ക് അസ്വാരസ്യം ഉണ്ടായിരുന്നു എന്നും അത് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഷാഫി അവിടുത്തെ എം പിയാണ്. സ്വഭാവികമായും അദ്ദേഹത്തിനവിടെ സംസാരിക്കാന്‍ ആഗ്രഹം കാണുമല്ലോ. എന്റെ വലതുവശത്തായിരുന്നു അദ്ദേഹം ഇരുന്നത്. സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഇവിടെ വന്നിരിക്കുന്ന ഇത്രയും വലിയ ജനക്കൂട്ടത്തില്‍ 80 ശതമാനം പേരും നമുക്ക് വോട്ട് ചെയ്തവരായിരിക്കും. അവരോട് എനിക്കൊന്ന് സംസാരിക്കണമെന്നുണ്ട് എന്നായിരുന്നു ഷാഫി എന്നോട് പറഞ്ഞത്.
പ്രസംഗിക്കാനായി രണ്ടാമതും മറ്റൊരാളുടെ പേര് വിളിച്ചപ്പോള്‍ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നു. അത് ആ മുഖത്ത് എഴുതിവെച്ചിരുന്നു , മുല്ലപ്പള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
