ഫോർട്ട് കൊച്ചി: ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാത്തതിന് കച്ചവടക്കാരന് ക്രൂര മർദ്ദനം.തീക്കട്ട സ്വദേശി ബൈജുവാണ് ആക്രമണം നടത്തിയത്. തുരുത്തി സ്വദേശി ഹനീഫ് എന്ന 66 കാരനാണ് മർദ്ദനമേറ്റത്.സംഭവത്തിൽ ഹനീഫിന്റെ പരാതിയിൽ ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സൗജന്യമായി മത്സ്യം നൽകില്ലെന്ന് അറിയിച്ചതോടെ വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. നിലത്തുവീണ വയോധികന്റെ തലയ്ക്ക് കരിങ്കൽ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ഇയാൾ എപ്പോഴും ഭീഷണിപ്പെടുത്തും. ചുമ്മാ കൊടുക്കാൻ പറ്റുവോ, പൈസയ്ക്ക് വാങ്ങുന്നതല്ലേ. അമ്മയെ വരെ അസഭ്യം പറഞ്ഞായിരുന്നു ആക്രമണം. പൊലീസുകാരുടെ മുന്നിൽ വച്ചാണ് അക്രമിയുടെ മദ്യപാനമെന്നും ഹനീഫ് പറഞ്ഞു.
കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് ബൈജുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുമ്പ് നിരവധി ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതിയാണ് ബൈജു.മത്സ്യബന്ധന ബോട്ടിന്റെ മോട്ടർ നശിപ്പിച്ചതടക്കമുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
