ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസിലെ പെൺകുട്ടിക്ക് മരിച്ച ശിവൻകുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ്.
കഴിഞ്ഞ ദിവസം പെൺകുട്ടി വീട്ടിൽ മോഷണശ്രമം നടത്തിയിരുന്നു. ശിവൻകുട്ടി ഈ സംഭവം കാണുകയും വീട്ടിൽ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു.
അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആൺ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വർധിപ്പിക്കുകയായിരുന്നു
അന്ന് രാത്രി തന്നെ നടന്നെന്ന് പെൺകുട്ടി പറയുന്ന ബാഡ് ടച്ച് ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യാൻ ക്ലിനിക്കിൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
