നെഞ്ചുവേദനയോടെ ക്യൂ നിന്ന രോഗി മരിച്ച സംഭവം: അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

JULY 9, 2026, 7:45 PM

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗി കനത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ക്യൂവില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗിക്ക് ക്യൂ നില്‍ക്കേണ്ടി വന്ന സാഹചര്യം പരിശോധിക്കുമെന്നും ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിന്‍കര കൂട്ടപ്പന സ്വദേശിയായ രാജേഷ് കുമാര്‍ (52) ആണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് മരണപ്പെട്ടത്.

കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും രാജേഷ് കുമാറിനെ ഒപിയില്‍ ഡോക്ടറെ കാണാന്‍ അനുവദിക്കാതെ ക്യൂവില്‍ നിര്‍ത്തുകയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ആശുപത്രി ജീവനക്കാരുടെ ഈ ക്രൂരമായ അവഗണനയാണ് മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ജനങ്ങള്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ഉടനടി നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. ഡിഎംഒയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും വകുപ്പുതലത്തിലുള്ള തുടര്‍ന്നുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam