ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നു; ഹരികുമാറും സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമെന്ന് പോലീസ്; സംഭവിച്ചത് ഇങ്ങനെ 

FEBRUARY 13, 2025, 3:00 AM

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നതായി റിപ്പോർട്ട്. കേസിൽ കുഞ്ഞിന്റെ അമ്മാവനായ ഹരികുമാർ മാത്രമാണ് പ്രതിയെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഹരികുമാർ കുറ്റം സമ്മതിച്ചതായി കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു

അതേസമയം ഹരികുമാറും കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയും ഇയാളുടെ സഹോദരിയുമായ ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം രാത്രി ശ്രീതു ഹരികുമാറിന്റെ മുറിയിലെത്തിയിരുന്നു. എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോവുകയായിരുന്നു. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സഹോദരി തിരികെ മുറിയിൽ തിരികെയെത്താത്തതിന്റെ ദേഷ്യത്തിൽ പുലർച്ചെ കുഞ്ഞിനെ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കഴിഞ്ഞ ജനുവരി 30ന് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറിനെ (25) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam