എറണാകുളം: സർക്കാർ വകുപ്പുകൾക്ക് ഇന്ധനം ഇനി കടം നൽകില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു. കുടിശിക ഉടൻ തീർക്കമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉടമകളുടെ സംഘടന കത്ത് നൽകി.
കഴിഞ്ഞ ആറ് മാസത്തെ കുടിശിക ബാക്കിയുണ്ടെന്നും ഈ സാഹചര്യത്തിൽ മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും പമ്പ് ഉടമകളുടെ കത്തിൽ പറയുന്നു.സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ നിന്നായി പമ്പുടമകൾക്ക് കിട്ടാനുള്ളത് രണ്ടായിരം കോടിയോളം രൂപയാണെന്നും പൊലീസ് വകുപ്പ് മാത്രം നൽകാനുള്ളത് 400 കോടി രൂപയാണെന്നും പമ്പ് ഉടമകൾ അയച്ച കത്തിൽ ആരോപിച്ചു.
അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര ഗതാഗത ആവശ്യങ്ങൾക്ക് ഇന്ധനം കടമായി നൽകാൻ കഴിയില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ കടം നൽകുന്ന രീതി നിർത്തലാക്കുന്നതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
