തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി.
എന്താണ് കടിച്ചതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ബ്ലഡ് ക്ലോട്ട് ടെസ്റ്റ് അടക്കം നടത്തിയെന്ന് സൂപ്രണ്ട് വ്യക്തമാക്കി. 20 മിനുട്ടിൽ ബ്ലഡ് ക്ലോട്ട് ആകാതിരുന്നാൽ മാത്രമാണ് ആന്റി വെനം നൽകുക. കുട്ടിയുടെ ബ്ലഡ് 10 മിനുട്ടിൽ ക്ലോട്ട് ആയി എന്നും അതുകൊണ്ടാണ് ആന്റി വെനോം നൽകാതിരുന്നതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
കൂടാതെ, കുട്ടി ഛർദ്ദിച്ചപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി സ്റ്റേബിൾ ആയിരുന്നുവെന്നുമാണ് സൂപ്രണ്ട് സംഭവത്തിൽ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക
108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിൽ
കുടുംബനാഥൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നെന്ന് ശബ്ദസന്ദേശം
നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25-ന്