തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ വിശദീകരിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്ന പുതിയ സംവിധാനം നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഫയൽ നടപടികൾ ഡാറ്റ അധിഷ്ഠിത (Data-driven) സംവിധാനത്തിലേക്ക് മാറ്റുമെന്നും സർക്കാർ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കാൻ പ്രത്യേക മാപ്പിംഗ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പാക്കൽ വരെ ഏകീകൃത പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും, ഇതിലൂടെ കാലതാമസവും അനാവശ്യ ചെലവും കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
അതേസമയം, സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ നിർദേശിച്ചിരിക്കുന്ന രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതിയുടെ ശുപാർശയെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങളും ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും പദ്ധതിയുടെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
