തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നും ഭാര്യ വീണാ വിജയൻ നുമെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് കോടതിയെ അറിയിച്ചു പൊലീസ്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള വിഷയമാണെന്നും ക്രിമിനൽ അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു.
അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജൻ നൽകിയ ഹർജിയിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. കേസിൽ പ്രാഥമിക വാദം കേട്ട കോടതി മെയ് 6ന് വിധി പറയും.
മുഹമ്മദ് റിയാസിന്റെ നാമനിർദേശ പത്രികയിൽ ഭാര്യ വീണാ വിജയൻ സി.എം.ആർ.എൽ. കമ്പനിയിൽ നിന്ന് കൈപ്പറ്റിയതായി ആരോപിക്കുന്ന 1.72 കോടി രൂപയുടെ വിവരം വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ബോധപൂർവം വിവരങ്ങൾ മറച്ചുവെച്ചതിനെ തുടർന്ന് ഇരുവർക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടര്ന്ന് ആദ്യ പെരുന്നാള് ആഘോഷം ഉപേക്ഷിച്ച് കുട്ടംകുളം പള്ളി
'പകൽ സമയത്ത് വ്ളോഗർ, രാത്രി ആയാൽ കക്കൂസ് മാലിന്യം തള്ളൽ'; യുവാവിനെ അറസ്റ്റ്
ജഡ്ജി ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത; രാഷ്ട്രപതിക്കും സുപ്രീം കോടതി
മുണ്ടത്തിക്കോട് സ്ഫോടനം: ലഭിച്ച മനുഷ്യ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങൾക്കുശേഷം ലഭിക്കുന്ന മൃതദേഹങ്ങളുടെ അവസ്ഥയോട്