കൊച്ചി: അമ്മ സംഘടന നടി അൻസിബ ഹസൻയുടെ പരാതി കേൾക്കാൻ തയ്യാറാവുന്നതായി റിപ്പോർട്ട്. നടൻ ടിനി ടോംമിനെതിരായ പരാതിയുൾപ്പെടെ സംഘടന പരിഗണിക്കും എന്നാണ് ലഭിക്കുന്ന വിവരം. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരാകാനാണ് അൻസിബയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ ആവശ്യപ്പെടുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവും അൻസിബ മുന്നോട്ടുവച്ചു. നിഷ്പക്ഷമായി പരാതി കേൾക്കണമെന്നും, പ്രത്യേക അന്വേഷണ സമിതി വേണമെന്നുമാണ് ആവശ്യം. രമേശ് പിഷാരടി, മാല പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അൻസിബ ആവശ്യപ്പെട്ടിരിക്കുന്നത്.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചത്. തന്നെക്കുറിച്ച് അവിഹിത ബന്ധങ്ങളുള്ള കഥകൾ പ്രചരിപ്പിക്കുന്നുവെന്നും, മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾ പറഞ്ഞുപരത്തുന്നുവെന്നും അൻസിബ ആരോപിച്ചു.
“ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള എളുപ്പവഴിയാണ് ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നത്. എന്നെ കുറിച്ച് പലരോടും പറഞ്ഞ് പിന്നീട് അത് എന്റെ ചെവിയിലെത്തും. അദ്ദേഹത്തിന്റെ ഡ്രൈവറെ വരെ ഇസ്‌ലാമിലേക്ക് മതം മാറ്റാൻ ഞാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇങ്ങനെ പറയുന്ന ഒരാളോടൊപ്പം എങ്ങനെ ജോലി ചെയ്യും. അറപ്പാണ് തോന്നുന്നത്,” എന്നാണ് അൻസിബയുടെ പ്രതികരണം.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം രംഗത്തെത്തി. സ്റ്റേജ് ഷോകളിൽ സാധാരണ ഉണ്ടാകുന്ന വാക്കുതർക്കങ്ങൾ മാത്രമാണ് ഉണ്ടായതെന്നും, ഒരു അംഗത്തിനും മോശം സന്ദേശമോ അനാചാരപരമായ പെരുമാറ്റമോ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
