ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും, കെ.സി. വേണുഗോപാലും, വി.ഡി.സതീശനും അവകാശവാദം ഉന്നയിച്ചതോടെ തീരുമാനം രാഹുൽഗാന്ധിക്ക് വിട്ടു.
അന്തിമ തീരുമാനം രാഹുൽ ഗാന്ധി എടുക്കട്ടെയെന്ന് കെ.സി.വേണുഗോപാലും, രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ എംഎൽഎമാരുടെ അഭിപ്രായം തേടാൻ ധാരണയായി. ഇതിനായി കെപിസിസി അധ്യക്ഷനോട് എല്ലാ എംഎൽഎമാരോടും തലസ്ഥാനത്ത് എത്തി തങ്ങളുടെ അഭിപ്രായം പറയണമെന്ന് നിർദേശം കൊടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടു.
കൂടാതെ മുതിർന്ന നേതാക്കൾ, മുൻ കെപിസിസി ഭാരവാഹികൾ, എ.കെ.ആൻ്റണി എന്നിവരുടെ നിർദേശവും ഹൈക്കമാൻഡ് പരിഗണിക്കും. പാർട്ടി പ്രവർത്തകരുടെയും വികാരവും ഉൾക്കൊണ്ടാവും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയെടുക്കുകയെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
