ചെന്നൈ: സര്‍ക്കാര്‍ ബസുകളിലെ യാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍.പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടും റീല്‍സ് കണ്ടും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നവര്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സര്‍ക്കാരിന്റെ നടപടി.നിയമലംഘകരില്‍ നിന്ന് ആയിരം രൂപ വരെ പിഴയിടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബസില്‍ ഉറക്കെ പാട്ടുവെക്കുന്നതിനും വിലക്കുണ്ട്. ബസ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് വിശദീകരിച്ചു നല്‍കണമെന്നും, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉടനടി ഇടപെടണമെന്നും ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.യാത്രയ്ക്കിടെ ആളുകള്‍ മൊബൈല്‍ ഫോണില്‍ ദീര്‍ഘനേരം ഉച്ചത്തില്‍ സംസാരിക്കുന്നതും പാട്ടുകള്‍ ഉറക്കെ വെക്കുമ്പോഴും കേട്ടിരിക്കുകയല്ലാതെ മറ്റ് വഴിയില്ലാതാകുന്നു. തിരക്കുള്ള യാത്രകളില്‍ ഇത് വലിയ ബുദ്ധിമുട്ടാണ്.
സംസ്ഥാനത്തെ 20,000ത്തോളം വരുന്ന സര്‍ക്കാര്‍ ബസുകളില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ബസുകളില്‍ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ സ്ഥാപിക്കും. യാത്രക്കാര്‍ ബസില്‍ എങ്ങനെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെന്നത് അതില്‍ നിര്‍ദേശിക്കും. സഹയാത്രികരെ ബഹുമാനിക്കണമെന്നും ശാന്തമായ അന്തരീക്ഷം സുരക്ഷിതയാത്രയ്ക്ക് അനിവാര്യമാണെന്ന സന്ദേശവും ഈ സ്റ്റിക്കറില്‍ ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
