ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഡിസംബർ ആറിന് രാജ്യത്തെ പ്രധാന ആറ് നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് അന്വേഷണ സംഘങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുറത്ത് വരുന്ന വാർത്തകൾ.
ബാബറി മസ്ജിദ് തകർക്കലിന്റെ വാർഷികമായ ഡിസംബർ 6-ന് ആറ് നഗരങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ജെയ്ഷെ മൊഡ്യൂള്‍ ഡിസംബർ ആറിന് അയോധ്യയടക്കം ആറ് നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഡോ. ഷഹീൻ സയീദ്, സഹോദരൻ ഡോ. പർവേസ്, ഡോ. മുസാമിൽ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് പറയുന്നു. നവംബർ 10-ന് നടന്ന ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരും അറസ്റ്റിലായിരുന്നു.
ആസൂത്രിത ആക്രമണങ്ങൾക്കായി പണവും ലോജിസ്റ്റിക്സും സ്വരൂപിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തതായും പറയുന്നു. ഗ്രൂപ്പിന്റെ സാമ്പത്തിക ശൃംഖലയെയും പ്രവർത്തന ശ്രേണിയെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ ഡോ. ഷഹീൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം
"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.
ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; 8,370 കോടിയുടെ ആണവ വിപ്ലവം യാഥാർത്ഥ്യത്തിലേക്ക്