'മിസ്റ്റര്‍ മുര്‍താസ, സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു'; പാകിസ്ഥാന് ഇന്ത്യയുടെ ഔദ്യോഗിക കത്ത് 

APRIL 24, 2025, 8:59 PM

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സിന്ധു നദീജല കരാര്‍ ഉടനടി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു. ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് അതിര്‍ത്തി കടന്നുള്ള ഭീകരതയിലൂടെ ഇസ്ലാമാബാദ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് അവകാശപ്പെട്ട് ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജി പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസയ്ക്ക് അയച്ച ഔദ്യോഗിക കത്ത് വഴിയാണ് വിജ്ഞാപനം വന്നത്.

എന്നാല്‍ ഇന്ത്യയുടെ തീരുമാനത്തെ നിയമവിരുദ്ധമായ നീക്കം എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. ഈ നീക്കത്തെ നിയമപരമായി വെല്ലുവിളിക്കുമെന്ന് പ്രതിജ്ഞയെടുത്ത പാകിസ്ഥാന്‍, ലോക ബാങ്ക് പോലുള്ള ആഗോള സംഘടനകള്‍ ഉള്‍പ്പെടുന്ന ഒരു കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്നും പറഞ്ഞു.

'സിന്ധു നദീജല കരാര്‍ ഇന്ത്യ അശ്രദ്ധമായി നിര്‍ത്തിവച്ചത് ഒരു ജലയുദ്ധമാണ്; ഭീരുവും നിയമവിരുദ്ധവുമായ നീക്കം. ഓരോ തുള്ളിയും നമ്മുടേതാണ്, നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങള്‍ അതിനെ പൂര്‍ണ്ണ ശക്തിയോടെ പ്രതിരോധിക്കും,' പാകിസ്ഥാന്‍ ഊര്‍ജ്ജ മന്ത്രി അവായിസ് ലെഗാരി ട്വീറ്റ് ചെയ്തു.

വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ പാകിസ്ഥാന്റെ ഉന്നത സുരക്ഷാ സ്ഥാപനമായ ദേശീയ സുരക്ഷാ സമിതി (എന്‍എസ്സി) യോഗം ചേര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam