ഭീമ കൊറേഗാവ് കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ; പ്രത്യേക കോടതി മറുപടി തേടി

JUNE 11, 2026, 6:41 AM

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതികളായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചു. ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഐഎയുടെ പുതിയ ആവശ്യം. പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഏജന്‍സിയുടെ നീക്കം.

2026 ജനുവരി 19 ന് ഇരുപ്രതികളും മുംബൈ പ്രസ് ക്ലബില്‍ വച്ച് ഒരു കൂട്ടായ്മയിലും പത്രസമ്മേളനത്തിലും പങ്കെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു. കേസിലെ മറ്റ് പ്രതികളുമായി യാതൊരുവിധ ആശയവിനിമയവും നടത്തരുതെന്ന കര്‍ശന നിബന്ധനയോടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നത്. കൂടാതെ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സി.പി.ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ ആശയങ്ങളും അര്‍ബന്‍ നക്സല്‍ മുന്നേറ്റങ്ങളും പ്രചരിപ്പിക്കാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ഈ യോഗം ഉപയോഗിച്ചതെന്നും എന്‍ഐഎ ഹര്‍ജിയില്‍ ആരോപിക്കുന്നു.

മെയ് 15 ന് കേസിലെ മറ്റ് പ്രധാന പ്രതികളായ തെലുങ്ക് കവി വരവര റാവു, സുധ ഭരദ്വാജ് എന്നിവരുടെ ജാമ്യവും സമാനമായ വ്യവസ്ഥാലംഘനം ചൂണ്ടിക്കാട്ടി റദ്ദാക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. ഇവരും പ്രസ്തുത പ്രസ് ക്ലബ് യോഗത്തില്‍ പങ്കെടുത്തതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. എന്‍ഐഎയുടെ അപ്പീലില്‍ പ്രത്യേക കോടതി ജഡ്ജി ചാകോര്‍ എസ്. ബവിസ്‌കാര്‍ പ്രതികളായ അരുണ്‍ ഫെരേരയോടും വെര്‍നോണ്‍ ഗോണ്‍സാല്‍വസിനോടും വിശദീകരണം തേടിയിട്ടുണ്ട്. കേസ് ജൂണ്‍ 19 ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് പ്രതികള്‍ തങ്ങളുടെ മറുപടി ഫയല്‍ ചെയ്യും.

പ്രതികള്‍ക്ക് മുംബൈ പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്താന്‍ സാഹചര്യമൊരുക്കി എന്ന പേരില്‍ മൂന്ന് പ്രസ് ക്ലബ് അംഗങ്ങളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ സിനീയര്‍ മാധ്യമപ്രവര്‍ത്തകനായ ഗര്‍ഭിര്‍ സിങ്ങിനെതിരായ സസ്പെന്‍ഷന്‍ നടപടി മുംബൈ സിറ്റി സിവില്‍ കോടതി പിന്നീട് റദ്ദാക്കിയിരുന്നു.

എന്താണ് ഭീമ കൊറേഗാവ് കേസ്?


2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തിനിടെ ഉണ്ടായ വലിയ ജാതീയ സംഘര്‍ഷങ്ങളാണ് കേസിന് ആധാരം. 2017 ഡിസംബര്‍ 31 ന് പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസും എന്‍ഐഎയും വാദിക്കുന്നത്. ഈ സമ്മേളനത്തിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് 16 മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകരെയാണ് കേന്ദ്ര ഏജന്‍സികള്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

2018 ല്‍ അറസ്റ്റിലായ ഫെരേരയ്ക്കും ഗോണ്‍സാല്‍വസിനും അഞ്ച് വര്‍ഷത്തെ ജയിലിന് ശേഷം 2023 ജൂലൈയിലാണ് സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികളെല്ലാം നിലവില്‍ ജാമ്യത്തിലാണെങ്കിലും കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam