ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ മുംബൈയില്‍ വയോധികയ്ക്ക് നഷ്ടപ്പെട്ടത് 20 കോടി രൂപ

MARCH 17, 2025, 6:41 AM

മുംബൈ: മുംബൈയിലെ 86 വയസ്സുള്ള വയോധികയ്ക്ക് സൈബര്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനും ഇരയായി 20 കോടിയിലധികം രൂപ നഷ്ടപ്പെട്ടു. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതായി ഒരു ഫോണ്‍ കോള്‍ ലഭിച്ചതിന് തുടര്‍ച്ചയായാണ് തട്ടിപ്പ് അരങ്ങേറിയത്. 

തട്ടിപ്പുകാര്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയോധികയെ ഫോണില്‍ വിളിക്കുകയായിരുന്നു. വൃദ്ധയുടെ ആധാര്‍ കാര്‍ഡും മറ്റ് വ്യക്തിഗത വിവരങ്ങളും ഉപയോഗിച്ച് ഇന്ത്യയില്‍ ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് വിളിച്ചയാള്‍ ഇരയോട് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പണ കൈമാറ്റം ആരംഭിക്കാന്‍ ബന്ധപ്പെട്ട അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചു.

മകളടക്കം കുടുംബാംഗങ്ങളും കേസില്‍ ഉള്‍പ്പെടുമെന്ന് വ്യാജ പോലീസ് ഇവരെ അറിയിച്ചു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍, നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

2024 ഡിസംബര്‍ 26 നും മാര്‍ച്ച് 3 നും ഇടയില്‍ തട്ടിപ്പുകാര്‍ ഇരയില്‍ നിന്ന് 20.25 കോടി രൂപ ഇപ്രകാരം തട്ടിയെടുത്തു. തട്ടിപ്പ് നടന്ന മുഴുവന്‍ സമയത്തും, തട്ടിപ്പുകാര്‍ ഇരയോട് 'ഡിജിറ്റല്‍ അറസ്റ്റില്‍' തുടരാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ വിവരങ്ങള്‍ പൊലീസടക്കം ആരുമായും പങ്കിടാന്‍ സാധിച്ചില്ല. 

തട്ടിപ്പ് തിരിച്ചറിഞ്ഞയുടനെ, വയോധിക പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് ഈ കൈമാറ്റങ്ങള്‍ ട്രാക്ക് ചെയ്യുകയും തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam