സോള്‍: സോളിലെ ഉസാന്‍ വ്യോമസേനാ താവളത്തിന്റെ പ്രധാന കവാടത്തിലൂടെ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച എട്ട് ദക്ഷിണകൊറിയന്‍ വിദ്യാര്‍ത്ഥികളെ യു.എസ് സൈന്യം കസ്റ്റഡിയിലെടുത്ത് പ്രാദേശിക പൊലീസിന് കൈമാറി. യു.എസ് സെവന്ത് എയര്‍ഫോഴ്സിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ച നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.
സൈനിക കേന്ദ്രങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. ദക്ഷിണകൊറിയയിലെ പ്രമുഖ സെമികണ്ടക്ടര്‍ ക്ലസ്റ്റര്‍ പദ്ധതിയോടുള്ള യു.എസ് സൈന്യത്തിന്റെ എതിര്‍പ്പില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പ്രക്ഷോഭം നടത്തിയതെന്ന് കൊറിയന്‍ പ്രോഗ്രസീവ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ വ്യക്തമാക്കി.
അതേസമയം, സൈനിക താവളങ്ങളിലേക്കുള്ള അനധികൃത കടന്നുകയറ്റങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇരു രാജ്യങ്ങളുടെയും നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നും യു.എസ് സൈനിക അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
