തടവുകാരെ കൈമാറാൻ ധാരണയിലെത്തി റഷ്യയും യുക്രെയിനും 

JULY 23, 2025, 8:27 PM

ബുധനാഴ്ച ഇസ്താൻബൂളിൽ നടന്ന മൂന്നാമത്തെ ചർച്ചയിൽ റഷ്യയും ഉക്രൈനും തടവുകാരുടെ കൈമാറ്റം സംബന്ധിച്ച കരാർ ഉണ്ടാക്കിയെങ്കിലും, താത്കാലിക വെടിനിർത്തലോ, രാഷ്ട്രാധ്യക്ഷന്മാരുടെ ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ വലിയ പുരോഗതിയുണ്ടായില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചർച്ച ഒരു മണിക്കൂർ പോലും നീണ്ടു നിന്നില്ല എന്നാണ് ലഭിക്കുന്ന വിവരം.

ഇതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ദിവസത്തിനുള്ളിൽ സമാധാനം സ്ഥാപിക്കുകയോ അല്ലെങ്കിൽ കർശനമായ പുതിയ നികുതികൾ നേരിടുകയോ ചെയ്യേണ്ടതുണ്ടെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യൻ ഡ്രോണുകളും മിസൈലുകളും ഇപ്പോഴും ഉക്രൈൻ നഗരങ്ങളിൽ ആക്രമണം തുടരുകയും, റഷ്യൻ കരസേന കിഴക്കൻ പ്രദേശങ്ങളിലേക്ക് മുന്നേറുകയുമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

ബുധനാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷം, ഉക്രൈൻ പ്രസിഡന്റ് വോളൊഡിമിർ സെലൻസ്കിയും പുടിനും തമ്മിൽ ആഗസ്റ്റ് അവസാനം മുമ്പ് ഉച്ചകോടി നടത്തണമെന്ന നിർദ്ദേശം താൻ ഉന്നയിച്ചുവെന്നും, അതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ്, തുര്‍ക്കിഷ് പ്രസിഡന്റ് എർദൊഗാൻ എന്നിവരുടെ പങ്കാളിത്തം വളരെ മൂല്യവത്തായിരിക്കും എന്നും ഉക്രൈൻ പ്രതിനിധി സംഘത്തെ നയിച്ച മുൻ പ്രതിരോധ മന്ത്രി റുസ്തം ഉമേറോവ് പറഞ്ഞു, 

അതേസമയം, റഷ്യൻ പ്രതിനിധിയായ വ്ലാഡിമിർ മെദിൻസ്കി, ഒരു കരാർ ഒപ്പുവെക്കുന്നതിന് മാത്രമേ അത്തരമൊരു ഉച്ചകോടി കാരണമാവുകയുള്ളൂ എന്നാണ് അഭിപ്രായപ്പെട്ടത്. വെട്ടിനിർത്തൽ സംബന്ധിച്ച കാര്യങ്ങളിലും ഇരുകൂട്ടർക്കും തമ്മിൽ അഭിപ്രായഭിന്നത തുടരുകയാണ്. 

ഉമേറോവ് വ്യക്തമാക്കിയതനുസരിച്ച്, ഉക്രൈൻ “പൂർണ്ണവും നിബന്ധനകളില്ലാത്തതുമായ വെടിനിർത്തൽ” ആവശ്യപ്പെടുന്നു. അതേസമയം, റഷ്യ 24 മുതൽ 48 മണിക്കൂർ ദൈർഘ്യമുള്ള വെടിനിർത്തലുകൾ   വേണമെന്ന് ആവശ്യപ്പെട്ടു — അപകടം പറ്റിയവരെയും മരിച്ച സൈനികരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി.

vachakam
vachakam
vachakam

അതേസമയം തടവുകാരെ പരസ്പരം വിടുവിക്കാൻ ഇരുകൂട്ടരും ഒരു ധാരണയിലെത്തിയത് ഗണ്യമായ നേട്ടമായാണ് കണക്കാക്കുന്നത്. 250 റഷ്യൻ തടവുകാരെയും 250 ഉക്രൈൻ തടവുകാരെയും ഉക്രൈൻ-ബെലാറസ് അതിര്‍ത്തിയിലായി വിടുവിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ചർച്ചയ്ക്ക് ശേഷമുള്ള പ്രസ്‌ മീറ്റിൽ മെദിൻസ്കി പറഞ്ഞു. ഇതിനുപുറമേ, അടുത്ത ദിവസങ്ങളിൽ രണ്ടുകൂട്ടരും കുറഞ്ഞത് 1,200 തടവുകാരെക്കൂടി പരസ്പരം കൈമാറാൻ തീരുമാനമായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മെയ്, ജൂൺ മാസങ്ങളിൽ ഇസ്താൻബൂളിൽ നടന്ന മുമ്പത്തെ ചർച്ചകളും ആയിരക്കണക്കിന് തടവുകാരെയും സൈനികരുടെ മൃതദേഹങ്ങളും  തിരിച്ചുനൽകാൻ വഴിയൊരുക്കിയിരുന്നു.

“ഇപ്പോൾ വരെ 1,000ലധികം ഉക്രൈൻ പൗരന്മാരെ തന്നെ ഇസ്താൻബൂൾ ചർച്ചകൾ വഴി തിരികെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരെയും മടക്കി കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ അതിനായി എല്ലാ ശ്രമങ്ങളും തുടരും” എന്ന് ബുധനാഴ്ച ടെലിഗ്രാമിൽ നൽകിയ സന്ദേശത്തിൽ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam