അഴിമതി ആരോപണം; ഉക്രെയ്ൻ ഊർജ്ജ, നീതിന്യായ മന്ത്രിമാർ രാജിവച്ചു

NOVEMBER 12, 2025, 7:18 PM

കീവ്: ഉക്രെയ്നിലെ ഊർജ്ജ, നീതിന്യായ മന്ത്രിമാർ രാജിവച്ചു. ഊർജ്ജ മേഖലയിൽ  നടന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.

ഊർജ്ജ മന്ത്രി സ്വറ്റ്‌ലാന ഗ്രിൻചുകിനെയും നീതിന്യായ മന്ത്രി ഹെർമൻ ഹാലുഷ്‌ചെങ്കോയെയും  നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു.

ദേശീയ ആണവ ഓപ്പറേറ്ററായ എനർഹോട്ടോം ഉൾപ്പെടെ ഊർജ്ജ മേഖലയിൽ ഏകദേശം 100 മില്യൺ ഡോളറിന്റെ (£76 മില്യൺ) അഴിമതി  ഇവർ നടത്തിയതായി അഴിമതി വിരുദ്ധ സംഘടനകൾ ആരോപിക്കുന്നു.

vachakam
vachakam
vachakam

റഷ്യൻ ആക്രമണങ്ങൾക്കെതിരെ ഉക്രൈന്റെ ഊർജ്ജ പ്ലാന്റുകൾക്ക്  കോട്ടകൾ പണിയുന്ന കരാറുകാരിൽ നിന്ന് നീതിന്യായ മന്ത്രി ഹെർമൻ ഹാലുഷ്‌ചെങ്കോയും മറ്റ് പ്രധാന മന്ത്രിമാരും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയെന്നാണ്  ആരോപണം.

മുൻ ഉപപ്രധാനമന്ത്രി ഒലെക്സി ചെർണിഷോവ്, സെലെൻസ്‌കിയുടെ മുൻ ടിവി സ്റ്റുഡിയോ ക്വാർട്ടൽ95 ന്റെ സഹ ഉടമയും ബിസിനസുകാരനുമായ തിമൂർ മിൻഡിച്ച് എന്നിവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അതിനുശേഷം അദ്ദേഹം രാജ്യം വിട്ടതായി റിപ്പോർട്ടുണ്ട്.

ഉക്രെയ്നിലെ നാഷണൽ ആന്റി-കറപ്ഷൻ ബ്യൂറോയും (നബു) സ്പെഷ്യലൈസ്ഡ് ആന്റി-കറപ്ഷൻ പ്രോസിക്യൂട്ടറുടെ ഓഫീസും (എസ്എപി) 15 മാസം നീണ്ടുനിന്നതും 1,000 മണിക്കൂർ ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെട്ടതുമായ അന്വേഷണത്തിൽ ഉക്രേനിയൻ ഗവൺമെന്റിലെ നിരവധി അംഗങ്ങളുടെ പങ്കാളിത്തം കണ്ടെത്തിയതായി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam