ടെഹ്‌റാൻ: ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.
ഇറാനിയൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടെഹ്റാനിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ബാലിസ്റ്റിക് മിസൈല്‍ നിരയ്ക്കും വ്യോമപ്രതിരോധ നിരയ്ക്കും എതിരെ ആക്രമണം നടത്തുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്.
അതേസമയം, ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 747 പേർക്കാണ് പരിക്കേറ്റത്. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
