60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്; ബന്ദികളെ മോചിപ്പിക്കും 

AUGUST 18, 2025, 10:44 AM

ഗാസ: ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ബന്ദികളെ മോചിപ്പിക്കാനുള്ള നിര്‍ദിഷ്ട കരാര്‍ അംഗീകരിച്ചതായി പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണ വെടിനിര്‍ത്തല്‍ എന്ന ആവശ്യത്തില്‍ നിന്ന് ഹമാസ് ഇതോടെ പിന്‍മാറിയിരിക്കുകയാണ്. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ ക്രമേണ പിന്‍വലിക്കുന്നതും കരാറിന്റെ ഭാഗമാണ്. 

ആസന്നമായ ഇസ്രായേല്‍ ആക്രമണം ഭയന്ന് ആയിരക്കണക്കിന് പാലസ്തീനികള്‍ ഗാസ സിറ്റിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തതോടെയാണ് ഹമാസ് വിട്ടുവീഴ്ചക്ക് തയാറായത്. ഇസ്രയേല്‍ ആസൂത്രണം ചെയ്ത ആക്രമണം മധ്യസ്ഥരായ ഈജിപ്റ്റിനെയും ഖത്തറിനെയും വെടിനിര്‍ത്തല്‍ കരാര്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമ്മര്‍ദ്ദത്തിലാക്കി. 

എല്ലാ ബന്ദികളെയും വിട്ടയക്കുകയും ഹമാസ് ആയുധം താഴെ വെക്കുകയും ചെയ്താല്‍ ശത്രുത അവസാനിപ്പിക്കാന്‍ തയാറാണെന്ന് ഇസ്രായേല്‍ പറഞ്ഞു. പാലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. 

vachakam
vachakam
vachakam

ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി വിദേശത്തും സ്വദേശത്തും ആശങ്ക സൃഷ്ടിച്ചിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങളില്‍ പതിനായിരക്കണക്കിന് ഇസ്രായേലികള്‍ പങ്കെടുത്തു. യുദ്ധം അവസാനിപ്പിക്കാനും 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഹമാസ് കൈവശം വച്ചിരിക്കുന്ന ബാക്കി 50 ബന്ദികളെയും മോചിപ്പിക്കാനുമുള്ള കരാര്‍ നടപ്പാക്കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഹമാസിന്റെ അവസാനത്തെ വലിയ കോട്ടയെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയെ വിശേഷിപ്പിച്ചത്. എന്നാല്‍, ഗാസയുടെ 75 ശതമാനവും ഇസ്രായേല്‍ കൈവശം വച്ചിരിക്കുന്നതിനാല്‍, ആക്രമണം വിപുലീകരിക്കുന്നത് ഇപ്പോഴും ജീവിച്ചിരിക്കുന്ന ബന്ദികളെ അപകടത്തിലാക്കുമെന്നും സൈനികരെ നീണ്ടുനില്‍ക്കുന്നതും മാരകവുമായ ഗറില്ലാ യുദ്ധത്തിലേക്ക് നയിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam