ദോഹ: ഖത്തറില്‍ ഇസ്രയേലിന്റെ കടന്നു കയറ്റവും രാജ്യാന്തര നിയമങ്ങളുടെ നിരന്തര ലംഘനവും അനുവദിക്കരുതെന്ന് അറബ്-ഇസ്ലാമിക വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്ന്നിരിക്കുകയാണ്. ഇന്ന് ദോഹയില്‍ നടക്കുന്ന അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.
സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ അടിയന്തരവും നിര്‍ണായകവുമായ നടപടി ആവശ്യമാണെന്നും യോഗം വിലയിരുത്തി. സംയുക്ത പ്രമേയത്തിനും രൂപം നല്കി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാഷ്ട്രത്തലവന്മാരും പ്രതിനിധികളും ദോഹയില്‍ എത്തിച്ചേര്‍ന്നു. ഇസ്രയേലിന് എതിരായ നിലപാട് ഇന്നത്തെ യോഗം പ്രഖ്യാപിച്ചേക്കും. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഈ മാസം 9ന് ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 6 പേര് മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്
മധ്യേഷ്യയിലെ യുദ്ധം അവസാനിക്കണമോ? കടുത്ത നിബന്ധനകളുമായി ഇറാൻ; അമേരിക്കയ്ക്കും ഇസ്രായേലിനും പുതിയ വെല്ലുവിളി
അമേരിക്കൻ പൈലറ്റിനെ രക്ഷിച്ചത് വെറും നാടകം? യുറേനിയം കടത്താൻ യുഎസ് നടത്തിയ രഹസ്യ