'ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനം': പ്രധാനമന്ത്രി മോദി മാര്‍ക്ക് കാര്‍ണിയെ കണ്ടു

JUNE 17, 2025, 6:09 PM

ഒട്ടാവ: ആല്‍ബെര്‍ട്ടയില്‍ ഇന്ന് നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ കണ്ടു. കഴിഞ്ഞ വര്‍ഷം ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബന്ധം പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് അവരുടെ ഉഭയകക്ഷി കൂടിക്കാഴ്ച നല്‍കുന്നത്.

കൂടിക്കാഴ്ചയിലെ പ്രധാന 10 കാര്യങ്ങള്‍ ഇതാ:

*രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ട് വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

*പ്രധാനമന്ത്രി മോദിയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണെന്ന് കാര്‍ണിയും വ്യക്തമാക്കി. ഊര്‍ജ്ജ സുരക്ഷ, എഐയുടെ ഭാവി, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നിവ ഒരുമിച്ച് നേരിടുമെന്നും കനേഡിയന്‍ നേതാവ് വ്യക്തമാക്കി.

*പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ആല്‍ബെര്‍ട്ടയില്‍ എത്തിയത്. ഇന്ത്യ ജി7 അംഗമല്ല, പക്ഷേ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

*ഇന്ത്യയുമായുള്ള ബന്ധവും ഒന്നിലധികം മേഖലകളിലെ നിലവിലുള്ള പങ്കാളിത്തവും പുനസ്ഥാപിക്കാനുള്ള കാനഡയുടെ ഉദ്ദേശ്യത്തെയാണ് ക്ഷണം സൂചിപ്പിക്കുന്നതെന്നാണ് വിവരം. 

*2023-ല്‍ ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം എക്കാലത്തെയും മോശം നിലയിലേക്ക് എത്തിയിരുന്നു. അതിനുശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ കാനഡ സന്ദര്‍ശനമാണിത്.

*കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അന്നത്തെ പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ വിരല്‍ചൂണ്ടിയിരുന്നു. 

* ഇന്ത്യ ആരോപണങ്ങള്‍ നിരാകരിക്കുകയും ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്ക് കനേഡിയന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ തങ്ങളുടെ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും തിരിച്ചുവിളിക്കുകയും കാനഡയില്‍ നിന്നുള്ള പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു.

*അടുത്തിടെ രാഷ്ട്രീയത്തില്‍ ചേര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ കാര്‍ണി, ഏപ്രിലിലാണ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ശേഷം പദവിയില്‍ എത്തിയത്. അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്ഥാനവും അതിന്റെ ബില്യണിലധികം ജനസംഖ്യയുമാണ് ക്ഷണം അര്‍ഹിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച കാര്‍ണി വ്യക്തമാക്കിയിരുന്നു.

*ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്നതിനിടയിലാണ് ജി-7 ഉച്ചകോടി നടക്കുന്നത്. ഒരു പ്രസ്താവനയില്‍, ജി7 രാജ്യങ്ങള്‍ ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് പിന്തുണ പ്രകടിപ്പിക്കുകയും ഇറാനെതിരെ അപലപിക്കുകയും ചെയ്തിരുന്നു.

*4.3 ബില്യണ്‍ ഡോളര്‍ സഹായവുമായി കാനഡ ഉക്രെയ്നിന് പുതിയ പിന്തുണ പ്രഖ്യാപിക്കുകയും റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റിന്' ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam