ഒട്ടാവ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റ്, വീടുകളിലെത്തി നേരിട്ട് കത്തുകളും പാർസലുകളും നൽകുന്ന രീതി (Home Delivery) നിർത്തലാക്കാനൊരുങ്ങുന്നു.
കാനഡ പോസ്റ്റിനെ ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പുനഃസംഘടന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നിലവിൽ വീട്ടുപടിക്കൽ സേവനം ലഭിക്കുന്ന 40 ലക്ഷത്തോളം കുടുംബങ്ങളെ ഈ തീരുമാനം ബാധിക്കും.
വീടുകളിൽ നേരിട്ട് എത്തുന്നതിന് പകരം ഒരു നിശ്ചിത പരിധിയിലുള്ളവർക്കായി പൊതുവായ 'കമ്മ്യൂണിറ്റി മെയിൽ ബോക്സുകൾ' സ്ഥാപിക്കാനാണ് പദ്ധതി. 2014-ൽ സമാനമായ നീക്കം നടത്തിയിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെത്തുടർന്ന് 2015-ൽ അത് ഉപേക്ഷിക്കുകയായിരുന്നു.
2018 മുതൽ കാനഡ പോസ്റ്റ് ഏകദേശം 5 ബില്യൺ ഡോളറിന്റെ നഷ്ടത്തിലാണ് ഓടുന്നത്. ഹോം ഡെലിവറി നിർത്തുന്നതിലൂടെ പ്രതിവർഷം 400 മില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്ന് സർക്കാർ കണക്കാക്കുന്നു. നഗരസഭകൾ, തൊഴിലാളി സംഘടനകൾ തുടങ്ങിയവരുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ. അതിനാൽ എന്നാണ് ഇത് നടപ്പിലാക്കുക എന്ന കാര്യത്തിൽ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.
തപാൽ ജീവനക്കാരുടെ സംഘടനയായ 'കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ്' (CUPW) ഈ നീക്കത്തെ ശക്തമായി എതിർത്തു. ഇത് നിരവധി തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും ഗ്രാമീണ മേഖലയിലുള്ളവർക്ക് തിരിച്ചടിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഈ തീരുമാനം വലിയ പ്രയാസമുണ്ടാക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ കാനഡയിലെ മുക്കാൽ ഭാഗം ആളുകളും (75%) കമ്മ്യൂണിറ്റി ബോക്സുകളോ അപ്പാർട്ട്മെന്റ് ബോക്സുകളോ വഴിയാണ് തപാൽ സ്വീകരിക്കുന്നത്. ബാക്കിയുള്ള കാൽഭാഗം ജനങ്ങളെക്കൂടി ഈ രീതിയിലേക്ക് മാറ്റാനാണ് പുതിയ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാനഡയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ സ്റ്റെല്ലാന്റിസ്; ചൈനീസ് പങ്കാളിയുമായി ചർച്ചകൾ സജീവം
കാനഡയുടെ വ്യാപാര നയങ്ങളിൽ അതൃപ്തി അറിയിച്ച് അമേരിക്ക; ഉടക്കിനിൽക്കുന്നത് 10 പ്രധാന വിഷയങ്ങളിൽ
'ഹോം ഡെലിവറി' നിർത്തലാക്കാൻ കാനഡ പോസ്റ്റ്; 40 ലക്ഷം കുടുംബങ്ങളെ ബാധിക്കും
പ്ലാസ്മാ ദാനം ശേഷം രണ്ടു മരണം: ഗ്രിഫോൾസ് കമ്പനിക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി