'ട്രംപിന്റെ വാഹന താരിഫുകള്‍ തന്റെ രാജ്യത്തിനെതിരായ നേരിട്ടുള്ള ആക്രമണം'; തുറന്നടിച്ച് കനേഡിയന്‍ പ്രധാനമന്ത്രി 

MARCH 26, 2025, 8:53 PM

ടൊറന്റോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹന താരിഫുകള്‍ തന്റെ രാജ്യത്തിനെതിരായ നേരിട്ടുള്ള ആക്രമണം ആണെന്നും വ്യാപാര യുദ്ധം അമേരിക്കക്കാരെ വേദനിപ്പിക്കുന്നുവെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ബുധനാഴ്ച വ്യക്തമാക്കി. അമേരിക്കന്‍ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ഷങ്ങളായി ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹന ഇറക്കുമതിയില്‍ 25% തീരുവ ഏര്‍പ്പെടുത്തുകയാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ്യം അടിവരയിട്ട് ഉറപ്പിക്കാന്‍, ഇത് ശാശ്വത മാര്‍ഗമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വളരെ നേരിട്ടുള്ള ആക്രമണമാണെന്ന് കാര്‍ണി പ്രതികരിച്ചു.

'നമ്മുടെ തൊഴിലാളികളെ നമ്മള്‍ സംരക്ഷിക്കും. നമ്മുടെ കമ്പനികളെ നമ്മള്‍ സംരക്ഷിക്കും. നമ്മുടെ രാജ്യത്തെ നമ്മള്‍ സംരക്ഷിക്കും.'-കാര്‍ണി വ്യക്തമാക്കി.

പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ വിശദാംശങ്ങള്‍ കാണേണ്ടതുണ്ടെന്ന് കാര്‍ണി പറഞ്ഞു. ഇത് നീതീകരിക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ പ്രത്യേക കാബിനറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായി വ്യാഴാഴ്ച ഒട്ടാവയിലേക്ക് പോകാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ താരിഫ് മൂലം ബാധിക്കപ്പെട്ട കനേഡിയന്‍ വാഹന തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനായി കാര്‍ണി നേരത്തെ CA 2 ബില്യണ്‍ (1.4 ബില്യണ്‍ ഡോളര്‍) 'സ്ട്രാറ്റജിക് റെസ്‌പോണ്‍സ് ഫണ്ട്' പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam