വാഷിംഗ്ടണ്‍: മുന്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് ആശ്വസിക്കാം. പെന്‍സിന്റെ വീട്ടില്‍ നിന്ന് യുഎസ് രഹസ്യ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ നീതിന്യായ വിഭാഗം അന്വേഷണം അവസാനിപ്പിക്കും. പെന്‍സിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും യുഎസ് നീതിന്യായ വിഭാഗത്തിന് പദ്ധതിയില്ല. ഇക്കാര്യം അറിയിച്ചു കൊണ്ട് പെന്‍സിന്റെ അറ്റോണിക്ക് നീതിന്യായ വിഭാഗം കത്തയച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം മോഹിച്ച് പ്രൈമറിയിലേക്കുള്ള മല്‍സരം അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് മുന്‍ വൈസ് പ്രസിഡന്റിന് ഏറെ ആശ്വാസകരമായ തീരുമാനം ഉണ്ടാകുന്നത്. അതേസമയം സമാനമായ രഹസ്യരേഖ കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള അന്വേഷണവും നടപടികളും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയാണ് നീതിന്യായ വിഭാഗം.
ജനുവരിയില്‍ പെന്‍സിന്റെ ഇന്ത്യാനയിലെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ അറ്റോണിയാണ് ചില രഹസ്യ രേഖകള്‍ കണ്ടെടുത്തത്. പെന്‍സിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കണ്ടെത്തിയ രേഖകള്‍ പെന്‍സ് എഫ്ബിഐക്ക് കൈമാറി. രഹസ്യ രേഖകള്‍ വീട്ടിലുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നാണ് പെന്‍സ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്