വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. വെടിനിര്‍ത്തലിന് ശേഷവും ഉണ്ടാവുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചു. ഇസ്രയേലിന്റെ പ്രവര്‍ത്തിയില്‍ സന്തുഷ്ടനല്ലെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹേഗില്‍ നാറ്റോ ഉച്ചകോടിക്ക് പോകാനിറങ്ങവെയാണ് യുഎസ് പ്രസിഡന്റ് പ്രസ്താവന നടത്തിയത്.
ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ട്രംപ് ഇസ്രായേലിനോട് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ തിരികെ വിളിക്കാനും ഇറാനില്‍ ആക്രമണം നടത്തുന്നത് നിര്‍ത്താനും ആവശ്യപ്പെട്ടു. 'ഇസ്രായേല്‍, ആ ബോംബുകള്‍ ഇടരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അത് വലിയ ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോള്‍ തിരികെ കൊണ്ടുവരിക!' അദ്ദേഹം തന്റെ പോസ്റ്റില്‍ എഴുതി.
ഇസ്രായേലിനെ തനിക്ക് ശാന്തമാക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതിന് പിന്നാലെ ഇസ്രയേല്‍ ഇറാനില്‍ ഒരു ലോഡ് ബോംബുകള്‍ വര്‍ഷിച്ചെന്നും ഇത് താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ലോഡാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി സൈന്യത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്