വാഷിംഗ്ടണ്‍: കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശ ബിസിനസുകള്‍ക്ക് ബാധകമായ ഡിജിറ്റല്‍ സേവന നികുതി ചുമത്താനുള്ള പദ്ധതിയില്‍ കാനഡ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ നടപടി.
നമ്മുടെ രാജ്യത്തിനെതിരായ പ്രത്യക്ഷവും പ്രകടവുമായ ആക്രമണം എന്നാണ് ഇതിനെ അദ്ദേഹം വിളിച്ചത്. കാനഡയിലെ ഓണ്‍ലൈന്‍ ഉപയോക്താക്കളുമായി ഇടപഴകുന്ന വിദേശ ബിസിനസുകള്‍ക്ക് ബാധകമായ ഡിജിറ്റല്‍ സേവന നികുതി യില്‍ കാനഡ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസിനെ അറിയിച്ചതായി ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. നികുതി തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും.
'ഈ ഭയാനകമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ ഇതിനാല്‍ അവസാനിപ്പിക്കുന്നു, നികുതി ഉടനടി പ്രാബല്യത്തില്‍ വരും. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ അമേരിക്കയുമായി ബിസിനസ്സ് ചെയ്യുന്നതിന് അവര്‍ അടക്കേണ്ട താരിഫ് ഞങ്ങള്‍ കാനഡയെ അറിയിക്കും.'- ട്രംപ് തന്റെ പോസ്റ്റില്‍ പറഞ്ഞു.
കാനഡയുടെ നീക്കത്തില്‍ യുഎസ് ടെക്ക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ ഇതിനാല്‍ അവസാനിപ്പിക്കുന്നു'. ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്