വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലിന്റെ പ്രതിരോധത്തെ യുഎസ് പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് പോകവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്താന്‍ യുഎസ് സഖ്യകക്ഷിയോട് ആവശ്യപ്പെട്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
'ഒരു കരാര്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു കരാറിനുള്ള സമയമായി, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. ചിലപ്പോള്‍ അവര്‍ക്ക് അത് പരിഹരിക്കേണ്ടിവരും, പക്ഷേ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.'- ട്രംപ് പറഞ്ഞു.
ഇസ്രായേലും ഇറാനും ഞായറാഴ്ചയും ശക്തമായരീതിയില്‍ പരസ്പരം ആക്രമണങ്ങള്‍ നടത്തിയിരുന്നു. സാധാരണക്കാരെര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്