ജോ ബൈഡൻ  'ഓട്ടോപെൻ' ഉപയോഗിച്ചോ? അന്വേഷണത്തിന് ഉത്തരവ് 

JUNE 4, 2025, 9:36 PM

വാഷിംഗ്‌ടൺ: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന അവസാന സമയത്ത് മാപ്പും മറ്റ് രേഖകളിലും ഒപ്പിട്ടത് ഓട്ടോപെൻ ഉപയോഗിച്ചാണെന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

 മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ അദ്ദേഹത്തിന്റെ ജീവനക്കാർ ഗൂഢാലോചന നടത്തിയോ എന്നും, മാപ്പും മറ്റ് രേഖകളിലും ഒപ്പിട്ടത് ഓട്ടോപെൻ ഉപയോഗിച്ചാണോ എന്നും  അന്വേഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  നിർദ്ദേശം നൽകി.

“ഈ ഗൂഢാലോചന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അപകടകരവും ആശങ്കാജനകവുമായ അഴിമതികളിൽ ഒന്നായി അടയാളപ്പെടുത്തുന്നു,” ട്രംപ്  മെമ്മോയിൽ എഴുതി. അന്വേഷണം കൈകാര്യം ചെയ്യാൻ ട്രംപ് അറ്റോർണി ജനറൽ പാം ബോണ്ടിയെയും വൈറ്റ് ഹൗസ് കൗൺസൽ ഡേവിഡ് വാറിംഗ്ടണിനെയും നിർദ്ദേശിച്ചു.

vachakam
vachakam
vachakam

ബൈഡന്റെ ഫിസിഷ്യൻ കെവിൻ ഒ'കോണർ, മുൻ മുതിർന്ന വൈറ്റ് ഹൗസ് സഹായികളായ ആനി ടോമാസിനി, ആന്റണി ബെർണൽ, ആഷ്‌ലി വില്യംസ്, നീര ടാൻഡെൻ എന്നിവർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് ഹൗസ് ഓവർസൈറ്റ് ചെയർമാൻ ജെയിംസ് കോമർ വ്യക്തമാക്കി.  വിസമ്മതിച്ചാൽ ഈ ആഴ്ച സമൻസ് അയയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വ്യക്തിപരമായി ഒപ്പിടാൻ കഴിയാത്തപ്പോള്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലടക്കം ഒപ്പിടാൻ പ്രസിഡ്‍റുമാർ ഓട്ടോപെൻ ഉപയോഗിച്ചുവരുന്നുണ്ട്. 2011ല്‍ ഒബാമയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ പാട്രിയൊട്ട് ആക്റ്റ് നീട്ടുന്നതിനായാണ് ആദ്യമായി ഓട്ടോപെൻ ഉപയോഗിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam