എച്ച്-1ബി വീസ നിയമം പുനക്രമീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം; നേട്ടം ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് 

JULY 21, 2025, 10:33 PM

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വീസ അലോക്കേഷന്‍ സിസ്റ്റം പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി നിലനിന്നിരുന്ന ലോട്ടറി രീതി അവസാനിപ്പിക്കാനാണ് നീക്കം. വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയയ്ക്ക് അനുകൂലമായാണ് പുതിയ നിര്‍ദ്ദേശം. ജൂലൈ 17 ന്, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (DHS) ഈ മാറ്റം വിശദീകരിക്കുന്ന ഒരു നിര്‍ദ്ദേശം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഓഫീസിന് സമര്‍പ്പിച്ചിരുന്നു. ഇത് പ്രോഗ്രാമിന്റെ പരിധിയിലുള്ള വിഭാഗത്തിന് ബാധകമാകും.

നിലവില്‍, ഓരോ വര്‍ഷവും 85,000 പുതിയ എച്ച്-1ബി വീസകള്‍ നല്‍കുന്നുണ്ട്. ഇതില്‍ 20,000 എണ്ണം ഒരു യുഎസ് സ്ഥാപനത്തില്‍ നിന്ന് മാസ്റ്റര്‍ ബിരുദമോ അതില്‍ കൂടുതലോ ഉള്ള അപേക്ഷകര്‍ക്കായി നീക്കിവച്ചിരിക്കുന്നു. അപേക്ഷകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) വിസ അനുവദിക്കുന്നതിന് ഒരു റാന്‍ഡം ലോട്ടറി ഉപയോഗിക്കുന്നു. കഴിവുകളോ നഷ്ടപരിഹാരമോ പരിഗണിക്കാതെ എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്ന ഒരു സമീപനം.

DHS ഇതുവരെ പൂര്‍ണ്ണ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അധിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് നിര്‍ദ്ദിഷ്ട നിയമം ലക്ഷ്യമിടുന്നത്. ശമ്പളം അടിസ്ഥാനമാക്കി അപേക്ഷകരെ റാങ്ക് ചെയ്യുക എന്നതാണ് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന ആശയം. അതുവഴി കുറഞ്ഞ വേതനക്കാരായ തൊഴിലാളികളേക്കാള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് ലക്ഷ്യം. 

ആമസോണ്‍, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രധാന സാങ്കേതിക സ്ഥാപനങ്ങളെ ഈ മാറ്റം ബാധിച്ചേക്കാം. അതേസമയം വിസ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സര്‍വകലാശാലകളെയും ലാഭേച്ഛയില്ലാത്ത ഗവേഷണ സ്ഥാപനങ്ങളെയും നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ ബാധിക്കില്ല. ജനുവരിയില്‍ ജെറമി എല്‍ ന്യൂഫെല്‍ഡും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രോഗ്രസും നടത്തിയ ഒരു പഠനത്തില്‍, റാന്‍ഡം നറുക്കെടുപ്പ് ശമ്പളാധിഷ്ഠിത സംവിധാനം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് ശരാശരി ആദ്യ തവണ എച്ച്-1ബി ശമ്പളം 106,000 ഡോളറില്‍ ല്‍ നിന്ന് 172,000 ഡോളര്‍ ആയി ഉയര്‍ത്തുമെന്നാണ് കണ്ടെത്തല്‍. ഈ മാറ്റം പ്രോഗ്രാമിന്റെ സാമ്പത്തിക മൂല്യം 88 ശതമാനം വരെ വര്‍ദ്ധിപ്പിക്കുകയും കുറഞ്ഞ വേതനമുള്ള വിദേശ പ്രതിഭകളെ ആശ്രയിക്കുന്ന ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങളുടെ ആധിപത്യം കുറയ്ക്കുകയും ചെയ്യും.

പ്രോഗ്രാമില്‍ ആധിപത്യം തുടരുന്ന ഇന്ത്യന്‍ പൗരന്മാരെ കാര്യമായി ബാധിച്ചേക്കാം. 2022 ല്‍ അംഗീകൃത എച്ച്-1ബി വിസകളുടെ 77 ശതമാനവും അവര്‍ക്ക് ലഭിച്ചു. 2023 സാമ്പത്തിക വര്‍ഷത്തിലും ഈ പ്രവണത നിലനിന്നിരുന്നു. 386,000 വിസകള്‍ നല്‍കിയതില്‍ 72.3 ശതമാനവും ഇന്ത്യക്കാരായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam