എപ്സ്റ്റീന്‍ ഫയല്‍സില്‍ ട്രംപിന്റെ പേരുമുണ്ടെന്ന വിവാദ ട്വീറ്റ് പിന്‍വലിച്ച് മസ്‌ക്

JUNE 7, 2025, 7:40 AM

വാഷിംഗ്ടണ്‍: ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും  പേരുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് നടത്തിയ ട്വീറ്റ് ഇലോണ്‍ മസ്‌ക് ഡിലീറ്റ് ചെയ്തു. ഏതാനും ദിവസം സോഷ്യല്‍ മീഡിയയില്‍ വാഗ്വാദങ്ങള്‍ നടത്തിയതിന് ശേഷം ട്രംപുമായുള്ള സന്ധിയുടെ സൂചനയാണ് മസ്‌ക് നല്‍കുന്നത്. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പില്‍ നിന്ന് രാജിവെച്ച മസ്‌ക് ചെലവ് ബില്‍ സംബന്ധിച്ചും വമ്പന്‍ നികുതി ഇളവുകള്‍ സംബന്ധിച്ചും ട്രംപുമായി തര്‍ക്കത്തിലായിരുന്നു.

വ്യാഴാഴ്ച, സീല്‍ ചെയ്ത എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മസ്‌ക് ആരോപിച്ചു. അവ ഒരിക്കലും പുറത്തുവിടാത്തതിന്റെ യഥാര്‍ത്ഥ കാരണം അതാണെന്നും മസ്‌ക് ആരോപിച്ചു. 

'ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി. ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന്‍ ഫയലുകളില്‍ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം അതാണ്. നിങ്ങള്‍ക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു, ഡിജെടി!' എന്നായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോള്‍ ഡിലീറ്റാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

കോടതി രേഖകള്‍, സാക്ഷ്യപത്രങ്ങള്‍, ധനകാര്യ സ്ഥാപനത്തിന്റെ ലൈംഗിക കടത്ത് സംഘവുമായി ബന്ധപ്പെട്ട മുദ്രവെച്ച രേഖകള്‍ എന്നിവയുടെ ഒരു ശേഖരമായ എപ്സ്റ്റീന്‍ ഫയലുകള്‍ വളരെക്കാലമായി ഊഹാപോഹങ്ങള്‍ക്ക് വിഷയമായിരുന്നു. നിരവധി പ്രമുഖ പേരുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പല പേരുകളും ഇപ്പോഴും രഹസ്യമായിത്തന്നെ ഇരിക്കുന്നു. ഇതിനിടെ ട്രംപിന് എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് മസ്‌ക് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam