വാഷിംഗ്ടണ്‍: ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചുകൊണ്ട് ബോണ്ട് ഈല്‍ഡുകള്‍ കുതിച്ചുയര്‍ന്നതോടെ, വിപണിയെ ശാന്തമാക്കാന്‍ അടിയന്തര ഇടപെടലുമായി യു.എസ് ട്രഷറി വകുപ്പ്. കടമെടുപ്പ് ചെലവുകള്‍ കുറയ്ക്കുന്നതിനായി യു.എസ് സര്‍ക്കാര്‍ ബാക്കി വരുന്ന ദീര്‍ഘകാല കടപ്പത്രങ്ങള്‍ തിരികെ വാങ്ങുന്ന തുക ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു. ഈ നീക്കം ദീര്‍ഘകാല നിരക്കുകളില്‍ തല്‍ക്കാലത്തേക്ക് കുറവുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് എണ്ണവിലയിലുണ്ടായ വന്‍ വര്‍ധനവും, വിവിധ രാജ്യങ്ങളുടെ ഭീമമായ കടബാധ്യതകളുമാണ് ബോണ്ട് നിരക്കുകളെ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെത്തിച്ചത്. യു.എസില്‍ 10 വര്‍ഷത്തെ ട്രഷറി ഈല്‍ഡ് 4.70 ശതമാനവും, 30 വര്‍ഷത്തെ നിരക്ക് 5 ശതമാനത്തിന് മുകളിലുമെത്തി. ജപ്പാനിലും ജര്‍മ്മനിയിലും ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കുകളാണ് രേഖപ്പെടുത്തിയത്.
ഉയര്‍ന്ന ബോണ്ട് നിരക്കുകള്‍ സാധാരണക്കാരുടെയും വന്‍കിട കമ്പനികളുടെയും വായ്പ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ഇത് ഭവന വായ്പാ നിരക്കുകള്‍ ഉയര്‍ത്തുന്നതിനൊപ്പം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നടക്കുന്ന ശതകോടികളുടെ ഡാറ്റാ സെന്റര്‍ നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കും. കൂടാതെ കൂടുതല്‍ സുരക്ഷിതമായ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്ന് ഉയര്‍ന്ന ലാഭം ലഭിക്കുമ്പോള്‍ ഓഹരി വിപണി, ബിറ്റ്‌കോയിന്‍, സ്വര്‍ണം എന്നിവയിലുള്ള നിക്ഷേപ താത്പര്യം കുറയുകയും സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുകയും ചെയ്യും.
എന്നാല്‍ സര്‍ക്കാറിന്റെ ഈ ഇടപെടല്‍ വഴി പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെടുമോ എന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സര്‍ക്കാറിന്റെ ബജറ്റ് കമ്മിയും, ടെക് ഭീമന്മാര്‍ എഐ സാങ്കേതികവിദ്യക്കായി നടത്തുന്ന വന്‍ വായ്പയെടുപ്പുകളും വിപണിയില്‍ വിണ്ടും സമ്മര്‍ദ്ദമുണ്ടാക്കാം. ജാക്‌സണ്‍ ഹോളില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍ കെവിന്‍ വാര്‍ഷിന്റെ വാക്കുകളിലേക്കാണ് ഇനി സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
