ന്യൂയോർക്ക് : വ്യാപകമായ നിയമയുദ്ധങ്ങൾക്കൊടുവിൽ, 9/11 ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ നിർണായക കുറ്റസമ്മതം യു.എസ് മിലിട്ടറി ജഡ്ജി തള്ളി. എഫ്.ബി.ഐ ഉദ്യോഗസ്ഥർക്ക് മുന്നിൽ നടത്തിയ ഈ കുറ്റസമ്മതം കടുത്ത പീഡനത്തിന് ഇരയാക്കി ചെയ്യിച്ചതാണെന്നും അതിനാൽ അത് സ്വമേധയാ ഉള്ളതല്ലെന്നും ലഫ്റ്റനന്റ് കേണൽ മൈക്കൽ സ്‌കാമ വിധിച്ചു.
ഫെഡറൽ പ്രോസിക്യൂഷന് വലിയ തിരിച്ചടിയായ ഈ വിധി, വർഷങ്ങളായി വൈകിക്കൊണ്ടിരിക്കുന്ന കേസിന്റെ വിചാരണയെ കൂടുതൽ അനിശ്ചിതത്വത്തിലാക്കിയേക്കാം. 2001ലെ ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, 2028 ജൂണിൽ വിചാരണ നടത്താനാണ് ജഡ്ജി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
