ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോസ് ആഞ്ചലോട്ടി റയൽ മാഡ്രിഡ് മാനേജർ സ്ഥാനം ഒഴിയുന്നു. വരാനിരിക്കുന്ന ക്ലബ് ലോകകപ്പ് കഴിയുന്നതുവരെ ഡോൺ കാർലോ കാത്തിരിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡ് പരിശീലകനായി ആഞ്ചലോട്ടി ഡഗൗട്ടിൽ ഉണ്ടാകില്ലെന്ന് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോട് രണ്ട് പാദങ്ങളിലും തോറ്റതിനെ തുടർന്ന് റയൽ മാഡ്രിഡ് പുറത്തായി. ഇതോടെയാണ് ആന്‍സലോട്ടിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലാ ലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങളാണ് ഇനി റയല്‍ ലക്ഷ്യമിടുന്നത്. കോപ്പ ഡെല്‍ റേ ഫൈനില്‍ ബദ്ധവൈരികളായ ബാഴ്‌സലോണയാണ് എതിരാളികള്‍. ലാ ലിഗയിലും ബാഴ്‌സയാണ് മുന്നില്‍. നാല് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ രണ്ടാമത് നില്‍ക്കുന്നു.
ക്ലബ് ലോകകപ്പില്‍ റയല്‍ പുതിയ പരിശീലകന്റെ കീഴിലായിരിക്കും ഇറങ്ങുക. ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍തകൂസന്റെ പരിശീലകന്‍ ഷാബി അലോണ്‍സോയാണ് ആന്‍സലോട്ടിക്കു പകരക്കാരനായി റയല്‍ പരിഗണിക്കുന്ന ഒന്നാമത്തെ പരിശീലകന്‍.
എന്നാല്‍ ലെവര്‍കൂസനില്‍ 2026വരെ അലോണ്‍സോയ്ക്ക് കരാറുണ്ട്. ക്ലബിനു നഷ്ടപരിഹാരം നല്‍കിയ ഏതു വിധത്തിലും അലോണ്‍സോയെ എത്തിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
ആന്‍സലോട്ടി റയലിന്റെ പടിയിറങ്ങി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്