ഫ്ളോറിഡ: രേഖകളില്ലാത്ത (undocumented) വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ 28 കോളേജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ളോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ വോട്ട് ചെയ്തു. കോളേജ് സീറ്റുകൾ ഫ്ളോറിഡയിലെ സ്ഥിരതാമസക്കാർക്കും യു.എസ് പൗരന്മാർക്കും മാത്രമായി മാറ്റിവെക്കണമെന്നാണ് ഈ തീരുമാനത്തെ അനുകൂലിക്കുന്ന ഗവർണർ റോൺ ഡിസന്റിസ് ഉൾപ്പെടെയുള്ളവരുടെ വാദം.
എന്നാൽ, ഈ തീരുമാനം ഇവിടെ വളർന്ന യുവതലമുറയുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങളെ തകർക്കുമെന്നും കോളേജ് സിസ്റ്റത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. നിയമസഭയുടെ അനുമതിയില്ലാതെ ഇത്തരം മാറ്റങ്ങൾ വരുത്താൻ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന് നിയമനിർമ്മാണ മേൽനോട്ട സമിതി ഇപ്പോൾ ചോദ്യം ചെയ്തിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
