ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസമായി നിർത്തിവെച്ചിരുന്ന വിസ സേവനങ്ങൾ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വെള്ളിയാഴ്ച പുനരാരംഭിച്ചു.
ബംഗ്ലാദേശിൽ ബിഎൻപി നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ നിർണ്ണായക നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ നീക്കി ബന്ധം പഴയപടിയാക്കാനുള്ള ആദ്യ ചുവടുവെപ്പായാണ് ഇതിനെ നയതന്ത്ര വിദഗ്ധർ കാണുന്നത്.
ബംഗ്ലാദേശിലെ ഇന്ത്യൻ വിസ സേവനങ്ങളും ഉടൻ പുനരാരംഭിക്കുമെന്ന് മുതിർന്ന ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബിഎൻപി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള സഹകരണം എത്രത്തോളം പ്രധാനമാണെന്ന് വിസ സേവനങ്ങൾ ഉടനടി പുനരാരംഭിച്ചതിലൂടെ വ്യക്തമാകുന്നു. തർക്കവിഷയങ്ങൾ പരിഹരിച്ച് സൗഹൃദപരമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് പുതിയ സർക്കാരിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
