ന്യൂഡൽഹി: ഇന്ത്യയുടെ വരാനിരിക്കുന്ന 2027-ലെ സെൻസസിൽ നിർണ്ണായകമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. രാജ്യത്തെ ലിവിങ് ടുഗെദർ (Live-in relationship) ദമ്പതികളെ ആദ്യമായി വിവാഹിതരായി പരിഗണിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. തങ്ങളുടെ ബന്ധം സ്ഥിരതയുള്ളതാണെന്ന് കരുതുന്ന പങ്കാളികൾക്ക് സെൻസസ് രേഖകളിൽ വിവാഹിതരായി തന്നെ രേഖപ്പെടുത്താം. സെൻസസ് പോർട്ടലിലെ 'പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ' (FAQ) എന്ന വിഭാഗത്തിലാണ് ഈ പുതിയ നിർദ്ദേശം വ്യക്തമാക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുക. ഒന്നാം ഘട്ടം 2026 ഏപ്രിൽ 1-ന് ആരംഭിക്കും. വീടുകളുടെ പട്ടിക തയ്യാറാക്കൽ, വീട്ടിലെ ആസ്തികൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള 33 ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഉണ്ടാവുക. രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിൽ നടക്കും.ഇതിലാണ് ജനസംഖ്യാ കണക്കെടുപ്പും സാമൂഹിക-സാമ്പത്തിക വിവരങ്ങളും ശേഖരിക്കുക. ഡിജിറ്റൽ യുഗത്തിന്റെ ഭാഗമായി പൗരന്മാർക്ക് ഓൺലൈനായി സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള (Self-enumeration) സൗകര്യവും ഇത്തവണ ലഭ്യമാണ്.
പ്രധാന സവിശേഷതകൾ:
സാധാരണ കുടുംബങ്ങൾക്കു മാത്രമേ ഓൺലൈനായി വിവരങ്ങൾ നൽകാൻ സാധിക്കൂ. അഗതി മന്ദിരങ്ങൾ, ഹോസ്റ്റലുകൾ, വീടില്ലാത്തവർ എന്നിവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ടെത്തി ശേഖരിക്കും. ലിവിങ് ടുഗെദർ ദമ്പതികളെ വിവാഹിതരായി കണക്കാക്കാനുള്ള ഈ തീരുമാനം സാമൂഹിക മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
