കൊച്ചി : 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് സന്നദ്ധപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വ്യക്തിപരമായി വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇടതുപക്ഷ സ്ഥാനാർത്ഥിയായ കെ.ടി. ജലീലിനോട് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും, രാഷ്ട്രീയ പ്രവേശനം തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം തനിക്ക് നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണങ്ങളാണെന്ന് ഫിറോസ് പറഞ്ഞു. ഇടതുപക്ഷ സൈബർ ഇടങ്ങളിൽ 'ചാരിറ്റി മാഫിയ കിങ്' എന്ന വിശേഷണം വരികയും, സർക്കാർ അധികാരത്തിലെത്തിയതോടെ വിവിധ നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്തു.
മുൻപ് ചെയ്തിരുന്ന വലിയ തോതിലുള്ള സന്നദ്ധപ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞു. രാഷ്ട്രീയ നേതാക്കൾ പോലും മാനുഷിക പരിഗണന അർഹിക്കുന്ന കാര്യങ്ങളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയതോടെ താൻ വലിയ രീതിയിൽ ഒറ്റപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് പാവപ്പെട്ടവർക്കായി ടൗൺഷിപ്പുകൾ വരെ നിർമ്മിച്ചു നൽകിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഫിറോസ് ഓർത്തെടുത്തു. അന്ന് ജനങ്ങൾ തന്നെ പൂർണ്ണമായും വിശ്വസിച്ചിരുന്നു. ഗുണഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച് സുതാര്യമായാണ് സഹായങ്ങൾ എത്തിച്ചിരുന്നത്.
ആവശ്യത്തിലധികം ലഭിക്കുന്ന തുക മറ്റ് പാവപ്പെട്ടവർക്കായി മാറ്റിവെക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പ് തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയെന്നും സന്നദ്ധപ്രവർത്തന മേഖലയിൽ വലിയ വിള്ളലുകൾ വീഴ്ത്തിയെന്നും അദ്ദേഹം ഖേദത്തോടെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
