ഗർഭഛിദ്രം നടത്താതെ യുവതിയുടെ  മരണം, മൂന്ന് ഡോക്ടർമാർ കുറ്റക്കാരാണെന്ന് കോടതി

JULY 18, 2025, 11:23 PM

വാർസോ, പോളണ്ട് (എപി): 2021ൽ 30 വയസ്സുകാരിയായ ഗർഭിണിയുടെ മരണത്തിൽ പോളണ്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കേസിൽ മൂന്ന് പോളിഷ് ഡോക്ടർമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പോളിഷ് വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു.

തെക്കൻ പോളണ്ടിലെ ഒരു ആശുപത്രിയിൽ 22-ാം ആഴ്ച ഗർഭാവസ്ഥയിലിരിക്കെ സെപ്‌സിസ് ബാധിച്ച് മരണപ്പെട്ട ഇസ എന്ന യുവതിയുടെ മരണം രാജ്യത്തെ കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമത്തിനെതിരെ വലിയ തെരുവുപ്രകടനങ്ങൾക്ക് കാരണമായിരുന്നു.

ഉടൻ ഗർഭഛിദ്രം നടത്താതെ 'കാത്തിരുന്ന് കാണാൻ' ഡോക്ടർമാർ തീരുമാനിച്ചതാണ് ഇസയുടെ മരണത്തിന് കാരണമെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചിരുന്നു. രണ്ട് ഡോക്ടർമാർക്ക് പരോളില്ലാതെ ഒരു വർഷത്തിൽ കൂടുതൽ തടവും മൂന്നാമത്തെയാൾക്ക് രണ്ട് വർഷത്തെ സസ്‌പെൻഡ് ചെയ്ത തടവുമാണ് ലഭിച്ചതെന്ന്  വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഈ വിധിക്കെതിരെ ഇവർക്ക് അപ്പീൽ നൽകാവുന്നതാണ്.

vachakam
vachakam
vachakam

2022ൽ ഫയൽ ചെയ്ത കുറ്റപത്രത്തിൽ, രോഗിയെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപിച്ചിരുന്നത്. രണ്ട് ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത മരണത്തിന് കാരണക്കാരായതിനും കുറ്റം ചുമത്തിയിരുന്നു.

'ഈ സംഘത്തിന്റെ പ്രവർത്തനങ്ങളുടെയും നടപടിയെടുക്കാത്തതിന്റെയും ഫലമായി, രോഗി മരിച്ചു,' കാറ്റോവിസിലെ പ്രോസിക്യൂട്ടർമാരുടെ ഓഫീസിന്റെ വക്താവ് അഗ്‌നിസ്‌ക വിചാരി അന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ബലാത്സംഗം വഴിയോ അഗമ്യഗമനം വഴിയോ ഉണ്ടാകുന്ന ഗർഭധാരണം, സ്ത്രീയുടെ ജീവനോ ആരോഗ്യത്തിനോ അപകടമുണ്ടാകുമ്പോൾ, അല്ലെങ്കിൽ ഗർഭപിണ്ഡത്തിന് ഗുരുതരമായ വൈകല്യങ്ങൾ ഉള്ളപ്പോൾ ഒഴികെ, ഗർഭഛിദ്രം നിരോധിച്ചുകൊണ്ട് 1993ൽ പോളണ്ടിൽ ഒരു കർശന നിയമം പാസാക്കിയിരുന്നു.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam