പാലക്കാട്: ചിറ്റൂരിൽ എൽഡിഎഫിന് പ്രഹരമായി അപരൻ. ചിഹ്നം തിരിച്ചടിയായെന്നാണ് എൽഡിഎഫിൻറെ വിലയിരുത്തൽ.
എൽഡിഎഫ് സ്ഥാനാർത്ഥി മുരുകദാസിൻ്റെ ചിഹ്നം മോതിരവും അപരന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാലയുമായിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി വി മുരുഗദാസ് 282 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ മുരുകദാസിന്റെ അപരന് 1155 വോട്ടാണ് നേടിയത്.
ചിറ്റൂർ മണ്ഡലത്തിലെ കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്ന് കാണാം.
കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യ മൂന്ന് തവണ (2001, 2006, 2011) കോൺഗ്രസിന് വേണ്ടി കെ അച്യുതനും അവസാന രണ്ട് തവണ (2016, 2021) നിലവിലെ മന്ത്രി കൂടിയായ കെ കൃഷ്ണൻകുട്ടിയുമാണ് ചിറ്റൂരിനെ പ്രതിനിധീകരിച്ചത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
