ദില്ലി: ഹോർമുസ് കടൽ കടന്ന് 18 കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് എത്തുകയാണ്. ഇതോടെ രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വിതരണ വിഹിതം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം.
ഗാർഹിക വാണിജ്യ സിലിണ്ടറുകൾക്കാണ് മുൻഗണന നൽകുക. നേരത്തെ മുൻഗണന നൽകിയിരുന്ന ആശുപത്രി സ്കൂൾ എന്നിവക്കും യഥാക്രമം സിലിണ്ടറുകൾ വിതരണം ചെയ്യും.
അതേസമയം പെട്രോൾ ഡീസൽ പാചകവാതക സിലിണ്ടർ എന്നിവ തിടുക്കപ്പെട്ട വാങ്ങേണ്ടതില്ലെന്ന് പെട്രോളിയം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എല്‍പിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആര്‍ എന്നിവയ്ക്കാണ് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്നലെ അനുവാദം ലഭിച്ചത്.
രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബല്‍ യുണൈറ്റഡ് എല്‍പിജി കമ്പനിയുടേതാണ്. നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ 18 ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മുസില്‍ തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
