കൊച്ചി: ലൈംഗികപീഡന പരാതിയില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് നിവിന്‍ പോളിക്കെതിരായ പരാതിക്കാരി. തന്റേയും ഭര്‍ത്താവിന്റേയും വരുമാന മാര്‍ഗത്തെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളും മാത്രമാണ് മൊഴിയെടുപ്പിൽ ചോദിച്ചതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയത്.
ദുബായില്‍ പോകാനുള്ള തുക എങ്ങനെ കണ്ടെത്തിയെന്നും പൊലീസ് ചോദിച്ചു. തന്റെയും ഭര്‍ത്താവിന്റെയും ഫോണ്‍ അന്വേഷണ സംഘത്തിന്റെ പക്കലാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും പരാതിക്കാരി സംശയം പ്രകടിപ്പിച്ചു. ഹണിട്രാപ്പില്‍ കുടുക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു
ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പരാതി നല്‍കിയ യുവതിയേയും ഭര്‍ത്താവിനേയും വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ദുബായില്‍ വെച്ച് നിവിനും സംഘവും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി നാട്ടിലാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. തന്റെ പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിവിന്‍ പോളിയും പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദുബായില്‍ വെച്ച് പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ആറ് പ്രതികളാണ് കേസിലുള്ളത്. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിര്‍മാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറാം പ്രതിയാണ് നിവിന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്