തിരുവനന്തപുരം∙ വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കായി തിരച്ചിൽ.
ഞായറാഴ്ച രാത്രി പത്തരയോടെ വർക്കല– ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്തുവച്ചായിരുന്നു അപകടം. അപകടത്തിനു തൊട്ടുമുൻപ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
വർക്കലയിൽനിന്നു കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയാണ് പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവർ മരിച്ചത്.
അപകടത്തിനു പിന്നാലെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിൽനിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തു.
അപകടം നടക്കുന്നതിനു മുൻപ് മറ്റൊരു ജംക്‌ഷനിൽ വച്ച് മറ്റൊരാളുമായി ഡ്രൈവർ വഴക്കിട്ടിരുന്നെന്നും ഇതിനു ശേഷം ഇയാളുടെ ഭാര്യ വാഹനത്തിൽനിന്ന് ഇറങ്ങി പോയെന്നും ഒരു നാട്ടുകാരൻ പറഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് വാഹനം അമിതവേഗത്തിൽ ഓടിച്ചു വന്നതെന്നും നാട്ടുകാരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്