കായംകുളം: കോളജ് വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ ഉറക്കം കെടുത്തിയ നുഴഞ്ഞുകയറ്റക്കാരനെ ഒടുവില്‍ പോലീസ് പിടികൂടി. കായംകുളം എംഎസ്‌എം കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ കുറെ ദിവസമായി ശല്യം ചെയ്തുവന്ന അജ്ഞാതനെയാണ് കണ്ടെത്തിയത്. കായംകുളം സ്വദേശിയായ പതിനേഴുകാരനെയാണ് കൊല്ലത്ത് നിന്ന് പോലീസ് പിടികൂടിയത്.
സമീപത്തെ മരത്തിലൂടെയാണ് ഹോസ്റ്റലില്‍ കയറിയിരുന്നതെന്ന് കൗമാരക്കാരൻ പോലീസിന് മൊഴി നല്‍കി. ഇവിടെ എണ്‍പതോളം പെണ്‍കുട്ടികളാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച ഹോസ്റ്റലിലെ ശൗചാലയത്തില്‍ അപരിചതനായ ഒരാള്‍ നില്‍ക്കുന്നത് കുട്ടികള്‍ കണ്ടു.
പെണ്‍കുട്ടികളുടെ റൂമിലും ഇയാള്‍ കയറി. ഇതിന്‍റെ സിസിടിവി ദ്യശ്യങ്ങളും കുട്ടികള്‍ പോലീസിന് കൈമാറിയിരുന്നു. ഹോസ്റ്റലിനുള്ളിലേക്ക് വലിഞ്ഞുകയറിയതിന്‍റെ കാല്‍പാടുകളും കുട്ടികള്‍ അധികൃതർക്ക് കാണിച്ചു കൊടുത്തിരുന്നു.
ഒരാഴ്ചക്കിടെ നാലു തവണയാണ് ഹോസ്റ്റലില്‍ ശല്യമുണ്ടായത്. സംഭവത്തില്‍ വിദ്യാർഥി സംഘടനകളുടെ അടക്കം വലിയ പ്രതിഷേധം ഉണ്ടായി. പിടിയിലായ പതിനേഴുകാരനെ ഇന്ന് ആലപ്പുഴ ജുവൈനല്‍ കോടതി മുമ്ബാകെ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്