പാലക്കാട്: എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് തൂതപ്പുഴിൽ ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുദ്ദീന്‍റെ മകൻ സുഹൈറുദ്ദീനെയാണ് പുഴയിൽ കാണാതായത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. എക്‌സൈസ് സംഘത്തെ കണ്ട് ചിതറിയോടിയവരിൽ എട്ടുപേരെ ആണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ രണ്ടുപേർ തൂതപ്പുഴയിൽ ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നീന്തി രക്ഷപ്പെട്ട് രാത്രി 10 മണിയോടെ വീട്ടിലെത്തിയ കൂട്ടുകാരൻ ആണ് തന്നോടൊപ്പം പുഴയിൽ ചാടിയ സുഹൈറുദ്ദീനെ കാണാനില്ലെന്ന് അറിയിച്ചത്.
സംഭവത്തെ തുടര്‍ന്ന് കുലുക്കല്ലൂർ ആനക്കൽ പ്രദേശത്ത് ചെർപ്പുളശ്ശേരി പൊലീസും അഗ്നിരക്ഷാസേനയും എക്‌സൈസും തെരച്ചിൽ തുടരുകയാണ്. വൈകിട്ട് വരെ നടത്തിയ തെരച്ചിലിൽ സുഹൈറുദ്ദീനെ കണ്ടെത്താനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്