കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
പ്രതികൾക്കെതിരെ അതുവരെ കടുത്ത നടപടികൾ പാടില്ലെന്ന് കോടതി പൊലീസിനോടും നിർദ്ദേശിച്ചു.
തർക്കം ഒത്തുതീർപ്പാക്കിയതായും ഒരുമിച്ചുജീവിക്കാൻ ആഗ്രഹിക്കുന്നതായും ഹർജിക്കാരനും യുവതിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ മേയ് 12നുണ്ടായ തർക്കത്തെതുടർന്ന് രാഹുൽ കഴുത്തിൽ കേബിൾ മുറുക്കി ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്