തൃശൂർ: കുന്നംകുളത്ത് മൊബൈല്‍ കടയിലെ ജീവനക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പോർക്കുളം സ്വദേശികളായ ബ്രില്ലോ, സിജോ, കല്ലഴി സ്വദേശി ഷാരൂഖ് എന്നവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പതിനഞ്ചോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കടയിലെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മൊബൈല്‍ കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മില്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ബാറില്‍ വച്ച് തർക്കമുണ്ടായിരുന്നു. അന്ന് ഗുണ്ട യുവാവിന് നേരെ കത്തിവീശുകയും ചെയ്തിരുന്നു. ഇതോടെ ബാർ ജീവനക്കാർ ഇടപെട്ട് അയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.
ഇതേ വ്യക്തി ഇന്നലെ രാവിലെ മൊബൈല്‍ ഫോണ്‍ വാങ്ങാനായി അമ്മയ്‌ക്കൊപ്പം കടയിലെത്തിയിരുന്നു. ഈ സമയം തന്നെ ഓർമയുണ്ടോ എന്ന് ചോദിച്ച ജീവനക്കാരൻ ബാറിലെ സംഭവങ്ങള്‍ ഓർമിപ്പിച്ചു. ഇതോടെ ഇയാള്‍ അമ്മയ്‌ക്കൊപ്പം മടങ്ങിപ്പോയി. തുടർന്ന് രാത്രി പതിനഞ്ചംഗ സംഘത്തിനൊപ്പമെത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്