ഡൽഹി: ശബരിമലയിൽ നടന്നത് വൻ ക്രമക്കേടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ദൈവത്തെ പോലും വെറുതെവിട്ടില്ലെന്നാണ് കോടതിയുടെ പരാമർശം. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് നിർണായക നിരീക്ഷണം ഉണ്ടായത്.
അതേസമയം ശങ്കർദാസിന്റെ പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്ന് പറഞ്ഞ കോടതി ഹർജി തള്ളി. കേസിൽ ഹൈക്കോടതി പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന ശങ്കര്‍ ദാസിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
അതേസമയം സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം ഹൈക്കോടതി അനുവദിച്ചു. എസ്ഐടി ഹൈക്കോടതിയിൽ അന്വോഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആറാഴ്ചകൂടി സമയം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
